കാസർകോട് :കേരളത്തിൽ കരൾ രോഗികളില്ലാത്ത കുടുംബം നന്നേ കുറവായിരിക്കുമെന്ന് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ.ഫദൽ എച്ച് വീരാൻകുട്ടി പറഞ്ഞു. കാസർകോട് വിൻടച്ച് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കരൾമാറ്റിവെക്കൽ തുടർച്ചാചികിത്സ ആരംഭിച്ചതിൻ്റെ ഭാഗമായി അവബോധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിത ശൈലിയിൽ വന്ന മാറ്റമാണ് ഇതിന് കാരണം.കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സാധാരണമായിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എഴുത്തുകാരനും ഗൾഫ് മാധ്യമ പ്രവർത്തകനുമായ കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.വിൻടച്ച് എം ഡി ഡോ.മുനവർ ദാനിശ് അധ്യക്ഷത വഹിച്ചു.ശസ്ത്രക്രിയ വിദഗ്ധൻ ഡോ.വിഷ്ണു ഗിരീഷ്, വിൻടച്ച് സി ഇ ഒ രഞ്ജിത് ടി പി, സി ഒ ഒ കൃഷ്ണൻ എ വി തുടങ്ങിയവർ സംസാരിച്ചു .
0 1 Less than a minute



