ദാവോസിൽ യു എ ഇക്കു 100 ലേറെ പ്രതിനിധികൾ
ദുബൈ |ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ യു എ ഇയിൽ നിന്ന് 100 ലേറെ പ്രതിനിധികൾ .ബിസിനസ്, സംരംഭകത്വം, സംസ്കാരം എന്നിവയുടെ ആഗോള കേന്ദ്രമായി യു എ ഇയെ ഇവർ ഉയർത്തിക്കാട്ടും .ദുബൈ കൾച്ചർ ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ പ്രതിനിധി സംഘത്തെ നയിക്കുന്നു .വാണിജ്യ , ഗവൺമെന്റ് മേഖലകളിൽ നിന്നുള്ളവരാണ് പ്രതിനിധി സംഘത്തിൽ . ഡസൻ കണക്കിന് രാഷ്ട്രത്തലവന്മാരുടെയും ആയിരക്കണക്കിന് വാണിജ്യ പ്രമുഖരുടെയും സമ്മേളനത്തെ അന്താരാഷ്ട്ര സഹകരണത്തിനുള്ള ഒരു പ്രധാന അവസരമായി ദുബൈ കാണുന്നു.നിർമിത
ബുദ്ധി യുഗത്തിലെ സഹകരണമാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രധാന വിഷയം. നിരവധി സർക്കാരുകൾ കൂടുതൽ ഒറ്റപ്പെട്ടവരായി മാറുകയും വ്യാപാരം പോലുള്ള മേഖലകളെയും ആഗോള വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളെയും ബാധിക്കുന്ന തടസ്സങ്ങൾ വർധിക്കുകയും ചെയ്യുന്നുവെന്ന് ഫോറം മുന്നറിയിപ്പ് നൽകി.
“എല്ലാ രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുപ്രധാനമായ ഒരു അന്താരാഷ്ട്ര പങ്കുണ്ട് .അവിടെ യു എ ഇയുടെ നിർവഹണം ഉയർത്തിക്കാട്ടുമെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.
“, ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെയും ആഗോള വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും സമഗ്രവും സുസ്ഥിരവുമായ വികസനം വളർത്തിയെടുക്കുക എന്നതാണ് ഈ ഇടപെടൽ കൊണ്ട് ലക്ഷ്യമിടുന്നത്,” അൽ ഗെർഗാവി പറഞ്ഞു.
മൂന്നാം വർഷവും, സെൻട്രൽ ദാവോസിലെ പ്രധാന പ്രോമെനേഡിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിനു യു എ ഇ പവലിയൻ സ്ഥാപിച്ചിട്ടുണ്ട് . “ഒന്നും അസാധ്യമല്ല” എന്നതാണ് പ്രമേയം .മുബദാല ഇൻവെസ്റ്റ്മെന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ഖൽദൂൺ അൽ മുബാറക് സെമിനാറിൽ പങ്കെടുക്കും .കൊവിഡിന് ശേഷം നിരവധി രാജ്യങ്ങൾ നേരിടുന്ന ആഗോള സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന ഒരു പാനലിൽ അദ്ദേഹം സംസാരിക്കും. ക്രസന്റ് എന്റർപ്രൈസസിന്റെ ചീഫ് എക്സിക്യൂട്ടീവുമായ ബദർ ജാഫർ, സഹായത്തിന്റെയും വികസനത്തിന്റെയും ലോകത്തിലെ സ്വകാര്യ മേഖലയുടെ അവസരങ്ങളെക്കുറിച്ചുള്ള ഒരു സെഷനിൽ സംസാരിക്കും.