ദുബൈയിൽ ഓട്ടോണമസ് വാഹന പ്രദേശം വരുന്നു
ദുബൈ|ദുബൈയിൽ 15 കിലോമീറ്റർ ദൈർഘ്യമുള്ള പ്രദേശം വാഹനങ്ങളുടെ ഓട്ടോണമസ് സോണാക്കി മാറ്റുമെന്ന് അധികൃതർ.ഇത് ആളുകൾ എങ്ങനെ യാത്ര ചെയ്യുന്നു എന്നതിനെ പുനർനിർവചിക്കും.യാത്ര ചെയ്യാൻ കരയിലൂടെയും വെള്ളത്തിലൂടെയും പൂർണ്ണമായും സ്വയം നിയന്ത്രിത വാഹനങ്ങൾ ആയിരിക്കും.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സംഘടിപ്പിച്ച ദുബൈ വേൾഡ് കോൺഗ്രസിലും ചലഞ്ച് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിൽ ബുധനാഴ്ച ഇത് അവതരിപ്പിച്ചു. 2030 ഓടെ 25 ശതമാനം ഗതാഗതവും സ്മാർട്ട്, ഡ്രൈവർ രഹിത വാഹന ലക്ഷ്യത്തിലേക്ക് എത്തേണ്ടതുണ്ട്. സ്വയം നിയന്ത്രിത ഗതാഗതം സംയോജിപ്പിക്കുന്നതിന് ദുബൈ ഓട്ടോണമസ് സോൺ നിർണായകമാണെന്ന് ആർ ടി എ സിഇഒ അഹമ്മദ് ബഹ്‌റൂസിയാൻ പറഞ്ഞു: “ മൊബിലിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു കാഴ്ചയാണ് ദുബൈ ഓട്ടോണമസ് സോൺ, അവിടെ നിങ്ങൾക്ക് ഒന്നിലധികം സ്വയംനിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് (സമർപ്പിത മേഖല) ചുറ്റി സഞ്ചരിക്കാൻ കഴിയും . ടാക്സി, ഷട്ടിൽ ബസ്, അബ്ര ,മെട്രോ ഉൾപ്പെടും. ഓട്ടോണമസ് ട്രാൻസ്‌പോർട്ട് ഉപയോഗിക്കുമ്പോൾ എല്ലാം തമ്മിൽ ബന്ധിപ്പിക്കപ്പെടും .റോഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വാഹനം പോലും ഡ്രൈവറില്ലാതായിരിക്കും.



